ചില നക്ഷത്രങ്ങള്‍
ആകാശങ്ങളില്‍ നിന്നും അടര്‍ന്ന്
ഇരുട്ടില്‍ അദൃശ്യമാകുന്നു.
നിലച്ചു പോകുന്ന സ്നേഹങ്ങള്‍
കെട്ടുപോയ വിളക്കുപോലെ
അന്ധത സമ്മാനിക്കുന്നു.
മനസ്സുകള്‍ മനസ്സുകളിലേക്ക്
ചാരിവെച്ച ഏണികള്‍ എടുത്തു മാറ്റുമ്പോഴാണ്
ആഴിപ്പരപ്പുകളില്‍ ദ്വീപുകള്‍ ഉണ്ടാകുന്നത്.
വിലങ്ങു വീണ മനസ്സുകളേക്കാള്‍
ഭീകരമാണ്
അടച്ചുവെച്ച വാക്കുകള്‍.
മുറിയാന്‍ ശരീരമില്ലെങ്കില്‍
വേദനക്കുള്ള ഗുളികകള്‍ എന്തിനാണ്?
പൊള്ളി പൊള്ളി കത്തിപ്പടരാന്‍
ഒന്നും ബാക്കിയില്ല.
മരണത്തിനു മുന്‍പേ
എല്ലാം ദഹിച്ചു പോയിരിക്കുന്നു.
ചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ചോറായി വിളമ്പണം.
പനിനീര്‍ പുഷ്പങ്ങളുടെ
ചുവപ്പായി പുനര്‍ജ്ജനിക്കുവാന്‍.
ആകാശങ്ങളില്‍ നിന്നും അടര്‍ന്ന്
ഇരുട്ടില്‍ അദൃശ്യമാകുന്നു.
നിലച്ചു പോകുന്ന സ്നേഹങ്ങള്‍
കെട്ടുപോയ വിളക്കുപോലെ
അന്ധത സമ്മാനിക്കുന്നു.
മനസ്സുകള്‍ മനസ്സുകളിലേക്ക്
ചാരിവെച്ച ഏണികള്‍ എടുത്തു മാറ്റുമ്പോഴാണ്
ആഴിപ്പരപ്പുകളില്‍ ദ്വീപുകള്‍ ഉണ്ടാകുന്നത്.
വിലങ്ങു വീണ മനസ്സുകളേക്കാള്‍
ഭീകരമാണ്
അടച്ചുവെച്ച വാക്കുകള്‍.
മുറിയാന്‍ ശരീരമില്ലെങ്കില്‍
വേദനക്കുള്ള ഗുളികകള്‍ എന്തിനാണ്?
പൊള്ളി പൊള്ളി കത്തിപ്പടരാന്‍
ഒന്നും ബാക്കിയില്ല.
മരണത്തിനു മുന്‍പേ
എല്ലാം ദഹിച്ചു പോയിരിക്കുന്നു.
ചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ചോറായി വിളമ്പണം.
പനിനീര്‍ പുഷ്പങ്ങളുടെ
ചുവപ്പായി പുനര്‍ജ്ജനിക്കുവാന്‍.
- Show quoted text -

അവശേഷിക്കുന്നവ...
ReplyDeleteഅവശേഷിക്കുന്നവയിൽ പ്രതീക്ഷകളർപ്പിക്കാം...
ReplyDeleteചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ReplyDeleteചോറായി വിളമ്പണം.
പനിനീര്‍ പുഷ്പങ്ങളുടെ
ചുവപ്പായി പുനര്‍ജ്ജനിക്കുവാന്‍.
ചില നക്ഷത്രങ്ങള്‍
ReplyDeleteആകാശങ്ങളില്‍ നിന്നും അടര്‍ന്ന്
ഇരുട്ടില്‍ അദൃശ്യമാകുന്നു... ചിലമനുഷ്യരേപ്പോലെ...
മനസ്സുകള്‍ മനസ്സുകളിലേക്ക്
ReplyDeleteചാരിവെച്ച ഏണികള്‍ എടുത്തു മാറ്റുമ്പോഴാണ്
ആഴിപ്പരപ്പുകളില്‍ ദ്വീപുകള്‍ ഉണ്ടാകുന്നത്.
വരികള്‍ ഇഷ്ടമായി. പക്ഷെ ഇവിടെ അതെഴുതാന്‍ കാരണം എന്താണ്?കവിയുടെ ഭാഷയില്‍ കേള്‍ക്കാന്‍ ഒരു താല്പര്യം...
അവശേഷിക്കുന്ന പ്രതീക്ഷകള്‍ ആണ് വീണ്ടും മുള്ചെടിക്ക് ചോറാവാനും പനിനീരിന്‍ ചവര്‍പ്പായി ജനിക്കാനും ഉള്ള aagra
ReplyDeleteമനസ്സുകള്‍ മനസ്സുകളിലേക്ക്
ReplyDeleteചാരിവെച്ച ഏണികള്‍..
വിലങ്ങു വീണ മനസ്സുകളേക്കാള്‍
ഭീകരമാണ്
അടച്ചുവെച്ച വാക്കുകള്‍.
ചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ചോറായി വിളമ്പണം.
പനിനീര്‍ പുഷ്പങ്ങളുടെ
ചുവപ്പായി പുനര്‍ജ്ജനിക്കുവാന്‍.
ethra nalla bimbangal.. varikal... santhosham bhaanu.
ഒരു ചെറിയ സംശയം..
ReplyDeleteമുള്‍ചെടികള്‍ക്ക് ചോറായി വിളമ്പിയാല്‍ എങ്ങിനെയാണ് പനിനീര്‍ പുഷ്പങ്ങളുടെ ചുവപ്പായി പുനര്‍ജനിക്കുന്നത്...?
അത് മുള്‍ചെടിയുടെ പൂവായല്ലേ പുനര്‍ജനിക്കുക....?
എങ്ങനെയീ ബിംബ സമൃദ്ധി ഭാനൂ. അഭിനന്ദനങ്ങൾ കേട്ടൊ.
ReplyDeleteവിലങ്ങു വീണ മനസ്സുകളേക്കാള്‍
ReplyDeleteഭീകരമാണ്
അടച്ചുവെച്ച വാക്കുകള്‍.
ഈ വരികള്‍ ഏറെ ഹൃദ്യം
“ചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ReplyDeleteചോറായി വിളമ്പണം.
പനിനീര്‍ പുഷ്പങ്ങളുടെ
ചുവപ്പായി പുനര്‍ജ്ജനിക്കുവാന്‍. ”
വളരെ ഇഷ്ടപ്പെട്ടു!
മനസ്സുകള്‍ മനസ്സുകളിലേക്ക്
ReplyDeleteചാരിവെച്ച ഏണികള്‍ ... അതു നന്നായി. ചുവപ്പായി തന്നെ പുനർജ്ജനിക്കട്ടെ! നന്നായി. @പാവം പൂവ് - ചെടിയെ കുറിച്ച് പൂവിന് ഉൽക്കണ്ഠയുണ്ടാവുന്നത് സ്വാഭാവികമാണല്ലോ. ഏതായാലും മുൾ ചെടിയെ മുള്ളുള്ള ചെടി എന്നു തത്കാലം വ്യാഖ്യാനിക്കാം അല്ലേ?
എല്ലാം അവസാനിച്ചതിന് ശേഷം,എന്തൊക്കെ അവശേഷിച്ചിട്ടും എന്തു ഫലം...?
ReplyDeleteകവിതയിലെ ബിംബങ്ങള്‍ നന്നായിരിക്കുന്നു ട്ടോ.അഭിനന്ദനങ്ങള്‍ ഭാനൂ....
"നിലച്ചു പോകുന്ന സ്നേഹങ്ങള്‍
ReplyDeleteകെട്ടുപോയ വിളക്കുപോലെ
അന്ധത സമ്മാനിക്കുന്നു." വരികള്‍ ഇഷ്ടായി...
നല്ല അര്‍ത്ഥമുള്ള കവിത .വളരെ ഇഷ്ടമായി .തങ്ങി നില്‍ക്കും വരികള്‍ ,മനസ്സില്‍ ചില അവശേഷിപ്പുകള്‍ പോലെ ....
ReplyDelete@ഭവ്യപവിഴം said...
ReplyDeleteതനിച്ചാവലിന്റെയും നഷ്ട്ടപ്പെടലിന്റെയും വേദനയാണ് ഏറെ ഭീകരം എന്നാണ് എഴുതാന്‍ ശ്രമിച്ചത്. ദ്വീപുകളായി മനുഷ്യര്‍ക്ക് ജീവിക്കുവാന്‍ കഴിയില്ല. ഇത് മനസ്സിലാക്കി പല ഭരണാധികാരികളും പഴയ കാലത്ത് ഏകാന്ത തടവറകള്‍ സൃഷ്ടിച്ചിരുന്നു. ആരോടും ഒന്നും ഉരിയാടാതെ ജീവിക്കുക. പുതിയ ലോകത്ത് നാം സ്വയം അത്തരം തടവുകളില്‍ വീണു പോകുന്നുണ്ട്. നിശബ്ദത മരണമാണ്.
ഒരു പാവം പൂവ് said...
ശ്രീമാഷ് പറഞ്ഞു കഴിഞ്ഞു. എങ്കിലും.
മുള്‍ച്ചെടി എന്നതുകൊണ്ട് മുള്ളുള്ള ചെടി എന്നുമാത്രമാണ് ഉദ്ദേശിച്ചത്. മുള്‍ച്ചെടിയിലെ പൂവാകുന്നതിന്റെ പൂവിലെ ചുവപ്പാകുന്നതിന്റെ ഒരു സ്വകാര്യതയും ആ വരികളില്‍ ഉണ്ട്.
എന്റെ വരികള്‍ അനുഭവിച്ച എന്റെ പ്രിയര്‍ക്കു നന്ദി.
ReplyDeleteവിലങ്ങു വീണ മനസ്സുകളേക്കാള്‍
ReplyDeleteഭീകരമാണ്
അടച്ചുവെച്ച വാക്കുകള്‍.
ഭാനു എത്ര ശക്തമായ വരികള്‍
ഇഷ്ടായി.
ReplyDeleteഅവസാനിക്കാത്ത ചോദ്യങ്ങൾ..
ReplyDeleteഅദ്രിശ്യമായ ഉത്തരങ്ങൾ...
നന്നായി...
അസ്തിത്വത്തിന് മുന്നിലുള്ള ചോദ്യങ്ങള്‍
ReplyDeleteനീ നീയായിരിക്കുക.നീയെന്തെന്നു അന്വേഷിക്കാതിരിക്കുക.
ശരിയാണ് ഭായ് ,നിലച്ചു പോകുന്ന സ്നേഹങ്ങള്‍
ReplyDeleteകെട്ടുപോയ വിളക്കുപോലെ
അന്ധത സമ്മാനിക്കുന്നു....
ഈ കവിതയുടെ ക്രാഫ്റ്റ് സ്രെദ്ധെയമാണ്. ഒരു കവിതയ്ക്കുള്ളില്‍ ഒട്ടേറെ കവിതകള്‍ എന്നു പറയാം. ഓരോ കഷണവും ഓരോ കാവ്യം.
ReplyDeleteനക്ഷത്രങ്ങള്‍ അടരുംപോള്‍ വെളിച്ചവും അടരുകയാണ്. വെളിച്ചം സ്നേഹമാണ് .അപ്പോള്‍ കവി സ്നേഹത്തെ കുറിച്ചാണ് ചിന്തിക്കുന്നത് മനസ്സും മനസ്സും തമ്മില്‍ ഏണി ചാരുക. ഞാല്‍ ആലോചിച്ചു ഏണി എന്തിനാണ് കയറാനോ ഇറങ്ങാനോ .മറ്റൊരാളുടെ മനസ്സില്‍ കയറി പിഇനെ ആ ഏണി എടുത്തു മാറ്റിയാല്‍ എന്താ കുഴപ്പം. മനസ്സില്‍ പാര്‍ക്കാമല്ലോ.ഒര൫ആല് ഏണി ചാരുമ്പോള്‍ മറ്റേ ആളും ഏണി ചാരുന്നുണ്ടാകും. ഒരേ സമയം ഇരു മനസ്സുകളിലെക്കുള്ള കയറ്റം.
അങ്ങനെ ചാരാന്‍ സമ്മതിക്കാതെ വന്നാലോ .ഒറ്റപ്പെട്ടു പോയത് തന്നെ. കയറുന്നതിനിടയില്‍ ഏണി വലിച്ചാലും ശുഭകരമാവില്ല. വിലങ്ങു വീണ വാക്കുകളേക്കാള്‍ ഭീകരമാണ് അടച്ചു വെച്ച മനസ്സുകള്‍ എന്നു പറയാനും വഴങ്ങും എന്തായാലും അതി ഭീകരമായ അവസ്ഥയാണ് .
പൊള്ളി പൊള്ളി കത്തിപ്പടരാന്‍
ഒന്നും ബാക്കിയില്ല.
മരണത്തിനു മുന്‍പേ
എല്ലാം ദഹിച്ചു പോയിരിക്കുന്നു.
ഇതാണ് ഏറ്റവും പൊള്ളുന്ന വരികള്‍ എന്നു ഞാന്‍ പറഞ്ഞോട്ടെ.
കവി നോവിന്റെ മുള്ളുകളെ മരണാനന്തരവും ആഗ്രഹിക്കുന്നു. ആ മുള്ളുള്ള ഏതോ ഒരു മനസ്സിനെ വിടാന്‍ കൂട്ടാക്കുന്നില്ല
മുള്ചെടിയെ പനിനീര്‍ പുഷ്പത്തിന്റെ പദവിലേക്ക് ഉയര്‍ത്താന്‍ ഒരു പക്ഷെ ചിതാഭാസമാതിനു കഴിഞ്ഞാലോ
ചിലതങ്ങനെ വളഞ്ഞു കുത്തി തന്നെ നില്‍ക്കുന്നു.
ReplyDeleteവിലങ്ങു വീഴാത്ത അടച്ചു വക്കാത്ത വാക്കുകള്‍ അഗ്നിയായ്.... വരികളായ് .....
ReplyDelete"പൊള്ളി പൊള്ളി കത്തിപ്പടരാന്‍
ReplyDeleteഒന്നും ബാക്കിയില്ല.
മരണത്തിനു മുന്‍പേ
എല്ലാം ദഹിച്ചു പോയിരിക്കുന്നു.
ചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ചോറായി വിളമ്പണം."
ഈ വരികള്‍ വായിച്ചെട്ടെനിക്ക് പൊള്ളുന്നു!